2016, ഏപ്രിൽ 27, ബുധനാഴ്‌ച

ആദരാജ്ഞലികൾ



                                                         ആദരാജ്ഞലികൾ





ചിരിപ്പിച്ചു ചിന്തിപ്പിച്ചതോ അതോ ചിന്തിപ്പിച്ചു ചിരിപ്പിച്ചതോ? മലയാളിയുടെ രണ്ടു തലമുറ കൾക്കൊപ്പം നടന്ന കറുത്ത ഹാസ്യ ത്തിന്റെ ഉടമ വിടപറഞ്ഞിരിക്കുന്നു.കുട്ടനാട്ടിലെ തന്റെ വീട്ടിനടുത്തുള്ള രണ്ടു കുട്ടികളെ കേന്ദ്ര കഥാപത്രമാക്കി കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിയുടെ നിത്യ യൌവ്വനമായ ബോബനും മോളിയിലൂടെയും അവര്ക്ക് ചുറ്റുമുള്ള മറ്റു കഥാ പത്രങ്ങളിലൂടെയും മലയാളിയെ ഏറെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്ത ടോംസ് യാത്രയായിരിക്കുന്നു. മനോരമ വാരികയെ ഒരുകാലത്ത് വായനക്കാരുടെ പ്രിയപ്പെട്ടതക്കിയത്തിൽ ഈ കുസൃതിക്കുരുന്നുകൾക്കുള്ള പങ്കു ചെറുതായിരുന്നില്ല.ഹാസ്യത്തിന്റെ കുലപതിക്ക് പ്രിയപ്പെട്ട റ്റൊംസിനു ആദരാജ്ഞലികൾ അര്പ്പിക്കുന്നു..

കാലം മാറി.

                                                               കാലം മാറി.

 അദ്ധ്യാപകരും പഠിതാക്കളും രക്ഷിതാക്കളും ഒപ്പം സ്കൂല് മേനെജെമെന്റും ഒരു പോലെ അശ്രാന്ത പരിശ്രമം നടത്തിയാണ് ഇന്നത്തെ 100% വിജയം കരസ്ഥമാക്കുന്നത് എന്ന വാദം തത്വത്തില് ആംഗികരിച്ചാൽ തന്നെ ചില ചോദ്യങ്ങൾ പിന്നെയും ബാക്കി നില്ക്കും. എല്ലാവരുടെയും മിടുക്ക് കൊണ്ടാണ് 100% വിജയം കുട്ടികൾ കരസ്ഥമാക്കുന്നത് എങ്കിൽ കുട്ടികള്ക്ക് നെല്കി വരാറുള്ള മോഡരേഷാന് സമ്പ്രദായം ഇനിയും തുടരേണ്ടതുണ്ടോ എന്ന് അധി:കൃതർ പരിശോധിക്കേണ്ടതുണ്ട്.......
ആയുധങ്ങളും, മരുന്നും കഴിഞ്ഞാല് ഏറ്റവുമധികം വ്യാവസായിക വിജയ സാധ്യതയുള്ളൊരു മേഖലയാണ് വിദ്യാഭ്യാസം രംഗം അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിനു പഴയതുപോലെ മാനവിക മൂല്യ സങ്കല്പ്പങ്ങളുണ്ടന്നു കരുതാനും വയ്യ. അതൊരു വ്യവസായ കുത്തകളുടെ മേച്ചില് പുറമാണിന്നു. അവരുടെ താലപര്യ സംരക്ഷ ണാര്ത്വ മാണ് വിജയ ശതമാനം ഇത്രയധികം വർദ്ധിപ്പിച്ചു രക്ഷിതാക്കളെയും കുട്ടികളെയും ഒരു പോലെ സന്തോഷിപ്പിക്കന്ന ഈ വിദ്യാഭ്യാസത്തിനു കളമോരുക്കിയതും റിസല്ട്ടിനു വേഗത കൂട്ടിയതും.ഒരു കാലത്ത് എസ എസ എല് സി റിസല്റ്റ്‌ എന്നാല് ഏറ്റവും മൂല്യ മുള്ള ആരാലും ബഹുമാനിക്കുന്നൊരു അദ്ധ്വാന ഫലമായിരുന്നു എങ്കില് ഇന്നത്‌ അത്രയൊന്നും വിലയില്ലത്തൊരു കടലാസ്സു തുണ്ടാക്കി മാറ്റി എന്നതാണ് വര്ത്തമാന ഭരണ കൂടം ചെയ്തിട്ടള്ളോരു മഹത്തായ കാര്യം.
ഇന്നത്തെ 100% വിജയത്തിന്റെ ഉള്ളു കള്ളികല് ആര്ക്കാണ് അറിഞ്ഞു കൂടാത്തത്?.എസ് എസ് എല് സി വിജയിക്കുമെന്നുറപ്പുള്ളവരെ മാത്രം പത്താം ക്ലാസ്സിലേക്ക് പ്രൊമോട്ട് ചെയ്യുന്ന എത്രയോ മനെജെമെന്റ്റ് സ്കൂലുകലുകൾ ഉണ്ട് നമുക്ക് ചുറ്റും . ശരാശരി മാത്രം പഠിക്കുന്ന കുട്ടികളെ 9 അം ക്ലാസ്സില് തന്നെ തുടരാന് സ്കൂല് അധികൃതർ നിര്ബന്ധിക്കുന്ന അവസ്ഥയെ രക്ഷിതാക്കളും പിന്തുന്നുക്കുന്നുണ്ടല്ലോ?പിന്നെ എങ്ങനെ മാനേജു മെന്റിനെ മാത്രം കുറ്റം പറയും.. .രണ്ടു വര്ഷം മുമ്പ് മലപ്പുറത്ത് ഒരു കുട്ടി കെട്ടി തൂങ്ങി ജീവൻ വെടിഞ്ഞത് അധികൃതരുടെ തെറ്റായ നടപടിയുടെ രക്ത സാക്ഷിത്വമായിരുന്നല്ലോ?.
ഇന്ന് കേരളത്തില നില നില്ക്കുന്ന ഏറ്റവും വിജയകരമായ വ്യവസായ സംരംഭങ്ങളില് ഒന്നാണ് വിദ്യാഭ്യാസം രംഗം, അതിനു നേതൃത്വം നെല്കി കൊണ്ടിരിക്കുന്നത് അമ്മയും, അച്ചന്മാരും പുത്തന് മുസ്ലിം പണചാക്കുകകളും,നായര് ഈഴവരാധികളും മാണല്ലോ? അതൊരു തുല്യ നീതിഉറപ്പാക്കി കൊണ്ടുള്ള ഒരു ചൂഷണ ശൃംഗലയുമാണ്.ആ വലയിലേക്ക് കുട്ടികളെ എടുത്തെറിയുവാനുള്ള ബോധാപൂര്വ്വമായ ശ്രമമാകരുത് വിദ്യാഭ്യസരംഗം. എസ് എസ് എൽ സി പരീക്ഷ വിജയകരമായി കടന്നു കയറിയ കുട്ടിയുടെ അടുത്ത സ്റ്റെപ് എന്ത് എന്നതാണ് ചിന്തനിയം.അവിടെയാണ് സംശയങ്ങളുടെയും വേവലാതികളുടെയും സ്വകാര്യ മേനെജെമെന്റിന്റ്റ്കളുടെ കൊള്ള ലാഭങ്ങളുടെയും സാധ്യത തെളിഞ്ഞു വരുന്നത്‌.100% വിജയം എന്ന രഹസ്യഅജണ്ടയുടെ ചുരുളഴിയുന്നതും അവിടെയാണ്. ചർച്ച വാസ്തവത്തിൽ നടക്കേണ്ടതും അവിടെയാണ്.
ഈ പുഞ്ചിരി തന്നെ ആണ് ഒരു നാടിന്റെ സമാശ്വാസം.
______ ___________________________
ഒരു ഡോക്ടറും ഒരു നാടും എങ്ങനെ ഒരു കുടുംബമായി മാറി
എന്നതിന്റെ നേര്‍ സാക്ഷ്യം ആണ് ജയരാമേട്ടന്‍
ഡോക്ടറും ഡോക്ടറുടെ ആശുപത്രിയും .
പണം ഇല്ലാത്തതിന്‍റെ പേരില്‍ പാവപ്പെട്ടവന് ചികിത്സ
അന്യമാവുന്ന കാലത്ത് പണത്തിനേക്കാള്‍ പതിന്‍മടങ്ങ്‌
മൂല്യം മനുഷ്യനാണ് എന്ന് ജീവിതം തന്നെ മുന്നോട്ട്
വെച്ച് കാണിച്ചു തന്ന മഹാനായ മനുഷ്യ സ്നേഹി.
പണത്തിനു വേണ്ടിയും മരുന്ന് കമ്പനികളുടെ സമ്മാനങ്ങള്‍ക്ക്
വേണ്ടിയും പിഞ്ചു കുഞ്ഞുങ്ങളെ പോലും മരുന്നുകളുടെ
പരീക്ഷണവസ്തു ആക്കുന്ന വര്‍ത്തമാന കാല
ആതുരസേവന രംഗത്ത് പകരം വെക്കാന്‍ ഇല്ലാത്ത
മാണിക്യം തന്നെയാണ് മരുന്നുകളെക്കാള്‍ ഉപരി
വശ്യമായ പുഞ്ചിരി തന്നെ ഏറ്റവും നല്ല മരുന്ന്
ആക്കി മാറ്റുന്ന ഞങ്ങളുടെ ഈ പ്രിയ ഡോക്ടര്‍.
ബന്തടുക്കയുടെ ചരിത്രം മനുഷ്യ സ്നേഹിയായ
ഈ ഭിഷഗ്വരന്റെത് കൂടിയാണ് .


2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ്

പാലക്കാട് കേരളത്തിലെ ഒരു ജില്ലയാണ്.
ആസ്ഥാനം പാലക്കാട് നഗരം.
കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്.
2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല
എന്ന പദവി ലഭിച്ചത്. അതിനു മുൻപ്
ഇടുക്കി ജില്ല ആയിരുന്നു
കേരളത്തിലെ ഏറ്റവും വലിയ ജില്ല.
ഇടുക്കി ജില്ലയിലെ കൂട്ടമ്പുഴ പഞ്ചായത്ത്
എറണാകുളം ജില്ലയോട് ചേർത്തതോടെയാണ്
ഇടുക്കി ജില്ലയ്ക്
ഒന്നാം സ്ഥാനം നഷ്ടപെട്ടത്.
തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക്
തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല
എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്
പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക
കവാടം പാലക്കാട് ജില്ലയിലെ വാളയാർ
ചുരമാണ്. ഈ
ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര
ജില്ലകളിൽ നിന്നു
വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട
കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ
ജില്ല മദ്രാസ്
പ്രസിഡൻസിയുടെ ഭാഗമായിരുന്നു.
ചരിത്രം
നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ
പാലക്കാട് രാജകുടുംബം. എ. ഡി.
ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്'
എന്നായിരുന്നു പാലക്കാടിന്റെ പേര്. 1363-ൽ
കോഴിക്കോട് സാമൂതിരി പാലക്കാട്
പിടിച്ചടക്കി. പാലക്കാട് രാജാവ്
കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി.
മൈസൂർ
സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു.
പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു.
ഹൈദരാലിയുടെ പുത്രൻ ടിപ്പു സുൽത്താൻ
1766-77 കാലത്ത് നിർമിച്ചതാണ് ഇന്നു
കാണുന്ന പാലക്കാട് കോട്ട.
സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന്
1783-ൽ ഈ കോട്ട
പിടിച്ചെടുത്തെങ്കിലും ടിപ്പു
സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി.
ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന
യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട്
ബ്രിട്ടീഷ് അധീനതയിലായി.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന്
കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു
പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത്
മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ
കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന്
കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട്
മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ്
പാലക്കാട് ജില്ല രൂപം കൊണ്ടത്.
അന്നത്തെ മലബാർ
ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്,
കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ
രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ
ജില്ലയിലായിരുന്ന ചിറ്റൂർ താലൂക്ക്
പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന
ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു.
കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ
സാംസ്കാരിക പൈതൃകം എന്ന
ഖ്യാതി പാലക്കാടിനുണ്ട്.
ഭാഷ
പാലക്കാടൻ ഭാഷ, സങ്കര ഭാഷയാണ്. തനിതമിഴ്
സംസാരിക്കുന്ന
അതിർത്തി പ്രദേശങ്ങളും,മയിലാപ്പൂർ തമിഴ്
സംസാരിക്കുന്ന
അഗ്രഹാരങ്ങളും,ശുദ്ധമലയാളം സംസാരിക്കുന്ന
വള്ളുവനാടൻ ഗ്രാമങ്ങളും,അത്രയ്ക്ക്
ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന,
പാലക്കാട്,മണ്ണാർക്കാട്,ആലത്തൂർ,ചിറ്റൂർ,കൊല്ലംകോട്
താലൂക്കുകളും അടങ്ങിയ ഒരു
സങ്കരഭാഷാ സംസ്കാരമാണ് പാലക്കാടിന്റേത്

2016, മാർച്ച് 31, വ്യാഴാഴ്‌ച

"Good morning friends"
ഗ്രാമ പാത 
"Good morning"
അമ്മ മനസ്  കതിര് പോലെ 

ഗ്രാമ ത്തിലെ കുളം

Rajesh Narayanan's photo.
ഗ്രാമ ത്തിലെ  കുളം 

ബാബു ഭരധ്വാജ്

എഴുത്തുകാരനും
മാധ്യമപ്രവർത്തകനുമായ
ബാബു ഭരധ്വാജ്
അന്തരിച്ചു....
ആദരാഞ്ജലികൾ.
1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ പൂക്കാട്ടു സ്വദേശി.പിതാവ് എം.ആര്‍ വിജയരാഘവന്‍, മാതാവ് കെ. പി ഭവാനി. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ് ഇദ്ദേഹം. മികച്ച നോവലിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്

ചന്ദ്രഗിരി കോട്ട

ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യസുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. നൂറ്റാണ്ടുകളിലൂടെ പല കൈമറിഞ്ഞ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.
എത്തിച്ചേരാൻ[തിരുത്തുക]
ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കാസർ കോട് - കോട്ടയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ: മംഗലാപുരം വിമാനത്താവളം - കാസർകോട് പട്ടണത്തിൽ നിന്നും ഏകദേശം 50 കിലോമീറ്റർ അകലെ. കോഴിക്കോട് കരിപ്പൂർ വിമാനത്താവളം - ഏകദേശം 200 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ കളനാട് റെയിൽവേസ്റ്റേഷൻ ആണ്.

ബേക്കൽ കോട്ട

കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.
ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.
റോഡ് ഗതാഗതം[തിരുത്തുക]
ബേക്കൽ കോട്ട ബീച്ച്
കേരള സംസ്ഥാന പാത 57
ഏറ്റവും അടുത്തുള്ള പട്ടണം - കാഞ്ഞങ്ങാട് - 12 കിലോമീറ്റർ, കാസർഗോഡ് - 16.5 കിലോമീറ്റർ
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ[തിരുത്തുക]
മംഗലാപുരം - 50 കി.മീ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - 180 കി.മീ
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു് ഒരേ കടൽ. മമ്മൂട്ടി, മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു[1]. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിനു ഔസേപ്പച്ചൻ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്

ശരദിന്ദു മലർദീപ നാളം നീട്ടി

ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി
ഇതു വരെ കാണാത്ത കരയിലേക്കോ.
.ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..
ആരോ മധുരമായ് പാടി വിളിക്കുന്നു..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകർന്നു പോകെ..
ഹരിനീല കംബളചുരുൾ നിവർത്തി
വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ
ഇനിയും പകൽക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും
ഇനിയുമി നമ്മൾ നടന്നു പാടും
വഴിയിൽ വസന്ത മലർ കിളികൾ
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ
ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ

കാസറഗോഡ്‌

കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കിൽനിന്നാണ്‌ കാസറഗോഡ്‌ എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാം.
സംസ്കൃതപദങ്ങളായ കാസറ(kaasaara , കുളം, തടാകം ),ക്രോദ(kroda, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളിൽനിന്നാണ് ഈ പേരു വന്നതെന്നും വാദമുണ്ട്‌ [7]
കാസറഗോഡ് ജില്ല കാസറഗോഡ് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു
ചരിത്രം
ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ഹർക്‌വില്ലിയ(Harkwillia)എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംബള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്‌ക്കൻ‌മാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽനിന്നും സ്വതന്ത്രമായി . കുംബള, ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകൾ ശിവപ്പ നായ്ക്നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്‌ക്കൻ‌മാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തികീഴിലായി.
ചെറുതും വലുതുമായ നിരവധി കോട്ടകളും നദികളും കാസറഗോഡ് ജില്ലയുടെ പ്രത്യേകതയാണ്‌. ബേക്കൽ, ചന്ദ്രഗിരി, ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലുൾല കോട്ടകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലുണ്ട്. ചന്ദ്രഗുപത സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ കൊട്ടരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ്‌ ചന്ദ്രഗിരിപ്പുഴയ്‌ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റർ നീളമുള്ള കാര്യങ്കോട് പുഴയാണ്‌ നീലത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. കാര്യങ്കോടുപുഴയെ തേജസ്വിനി പുഴ എന്നും വിളിക്കുന്നു. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്‌ക്കു കുറുകേയാണ്‌. മറ്റുള്ള പുഴകൾ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റർ), ഉപ്പള പുഴ (50 കിലോമീറ്റർ), മൊഗ്രാൽ (34 കിലോമീറ്റർ), ചിത്താരിപ്പുഴ(25 കിലോമീറ്റർ), നിലേശ്വരം പുഴ (47 കിലോമീറ്റർ), കാവായിപ്പുഴ(23 കിലോമീറ്റർ), മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ), കുമ്പള പുഴ(11 കിലോമീറ്റർ), ബേക്കൽ‌ പുഴ(11 കിലോമീറ്റർ) and കളനാട് പുഴ(8 കിലോമീറ്റർ)
പഞ്ചായത്തുകളും മുനിസിപാലിറ്റികളും
ജില്ലയിൽ മൂന്ന് മുനിസിപാലിറ്റികളും 38 പഞ്ചായത്തുകളും ഉണ്ട്. അവ യഥാക്രമം താഴെ കൊടുത്തിരിക്കുന്നു.
മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും
പേര് പേര് പേര് പേര്
1 മഞ്ചേശ്വരം 11 ബദിയഡുക്ക 21 പള്ളിക്കര 31 കിനനൂർ - കരിന്തളം
2 വോർ‌ക്കാഡി 12 കുമ്പഡാജെ 22 ബേഡഡുക്ക 32 ബളാൽ
3 മീഞ്ച 13 ബേലൂർ 23 കുറ്റിക്കോൽ 33 നിലേശ്വരം മുനിസിപാലിറ്റി
4 മംഗൽപാടി 14 കാസറഗോഡ് മുനിസിപാലിറ്റി 24 അജാനൂർ 34 കയ്യൂർ - ചീമേനി
5 പൈവളികെ 15 ചെങ്കള 25 പുല്ലൂർ - പെരിയ 35 വെസ്റ്റ് എളേരി
6 കുമ്പള 16 കാറഡുക്ക 26 കോടോം - ബേളൂർ 36 ഈസ്റ്റ് എളേരി
7 പുത്തിഗെ 17 ചെമ്മനാട് 27 കള്ളാർ 37 ചെറുവത്തൂർ
8 എൻ‌മകജെ 18 മുളിയാർ 28 പനത്തടി 38 വലിയപറമ്പ
9 മൊഗ്രാൽ - പുത്തൂർ 19 ദേലംപാടി 29 കാഞ്ഞങ്ങാട് മുനിസിപാലിറ്റി 39 പടന്ന
10 മധൂർ 20 ഉദുമ 30 മടിക്കൈ 40 പിലിക്കോട്
41 തൃക്കരിപ്പൂർ
കാഞ്ഞങ്ങാടെന്ന പേരു്
പഴംതമിഴ്പ്പാട്ടുകളിൽ ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്ദരാജാവിന്റെ കീഴിലായിരുന്നു ഈ പ്രദേശം എന്നു് പരാമർശിക്കുന്നുണ്ടു്. എങ്കിലും കാഞ്ഞങ്ങാടിന്റെ ചരിത്രം ക്രിസ്ത്യബ്ദം എട്ടാം നൂറ്റാണ്ടോടുകൂടി മാത്രമേ വ്യക്തതയോടെ അറിയാൻ സാധിക്കുന്നുള്ളു. ഈ കാലയളവിൽ കാഞ്ഞങ്ങാടും പരിസരവും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ചേരരാജാക്കന്മാരുടെ കീഴിൽ പയ്യന്നൂർ കഴകത്തിൽ പെട്ട 32 തുളുഗ്രാമങ്ങളിലൊന്നായിരുന്നു ഈ പ്രദേശം.പുല്ലീരിൽ നിന്നും ലഭിച്ച ഭാസ്കര രവിവർമ്മൻ രണ്ടാമൻ എന്ന ചേരരാജാവിന്റെ കെടവലം ശാസനം ചേരസാമ്രൈജ്യത്തിന്റെ ഇവിടുത്തെ രാഷ്ട്രീയാധിപത്യം വ്യക്തമാക്കുന്നു.
അതിനുശേഷം കോലത്തുനാടിന്റെ കീഴിലായതോടെയാണു് ഈ പ്രദേശത്തിനു് കാഞ്ഞങ്ങാടെന്ന പേരു് ലഭിക്കുന്നതു്. കോലത്തിരിയുടെ കീഴിലെ ഇടപ്രഭുവായ കാഞ്ഞൻ ആയിരുന്നു ഇവിടെ ഭരണകാരങ്ങൾ നോക്കിയിരുന്നതു്. "കാഞ്ഞന്റെ നാട്" പിന്നീടു് കാഞ്ഞങ്ങാട് എന്നു് അറിയപ്പെടാൻ തുടങ്ങി. നീലേശ്വരം രാജവംശം രൂപപ്പെട്ടതോടെ കാഞ്ഞങ്ങാട് നീലേശ്വരം രാജാവിന്റെ കീഴിലായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം കർണ്ണാടകത്തിലെ ബദനൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഇക്കേരി രാജവംശം നീലേശ്വരം രാജാവിനെ തോൽപ്പിച്ചു് ഈ പ്രദേശം അവരുടെ കീഴിലാക്കി. നീലേശ്വരം രാജാവിനെ പ്രതിരോധിക്കാൻ 1713-ൽ ഇക്കേരി രാജാവു് ഇവിടെ ഒരു കോട്ട പണിയുകയും, അങ്ങനെ ഈ പ്രദേശം പുതിയകോട്ട അഥവാ ഹോസ്ദുർഗ് എന്നുകൂടി അറിയപ്പെട്ടു.. ഇക്കേരി രാജവംശത്തിന്റെ തകർച്ചക്കു് ശേഷം മൈസൂർസുൽത്താന്റെ അധീനതയിലായി ഈ പ്രദേശം. 1799-ൽ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പിനി ഈ പ്രദേശത്തു് തങ്ങളുടെ ഭരണം അടിച്ചേൽപ്പിച്ചു.
1799 മുതൽ 1862 വരെ ഈസ്റ്റ് ഇന്ത്യാ കമ്പിനിയുടെ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബേക്കൽ താലൂക്കിലായിരുന്നു കാഞ്ഞങ്ങാട്. 1862 ഏപ്രിൽ 15-നു് ദക്ഷിണ കന്നട ജില്ല മദ്രാസ് പ്രസിഡൻസിയിലാക്കിയപ്പോൾ ഈ പ്രദേശം ബേക്കൽ താലൂക്കിനു് പകരമായി വന്ന കാസർഗോഡ് താലൂക്കിലായി. കേരള സംസ്ഥാന രൂപീകരണശേഷം 1957 ജനുവരി 1-നു് ഹോസ്ദുർഗ് താലൂക്കു് നിലവിൽ വന്നപ്പോൾ അതിന്റെ ആസ്ഥാനമായി കാഞ്ഞങ്ങാട് മാറി.
ദേശീയ പ്രസ്ഥാനം
ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന സമരവേദിയായിരുന്നു കാഞ്ഞങ്ങാട്. 1925-ജനുവരി 1-നു് കാഞ്ഞങ്ങാട് ചേർന്ന കോൺഗ്രസ് പ്രവർത്തകയോഗം ഇവിടെ വിപുലമായ ഒരു ഖദർശാല തുടങ്ങുവാൻ തീരുമാനിച്ചു. ഇതി ഖാദി പ്രചരണത്തിന്റെ ആവേശം കൂട്ടിയതിനൊപ്പം സ്വാതന്ത്രസമര പ്രവർത്തനങ്ങൾക്കു് നല്ല ദിശാബോധവും നൽകി. 1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹോസ്ദുർഗ് യൂണിറ്റ് രൂപീകൃതമായി. എ സി കണ്ണൻ നായർ ആദ്യ പ്രസിഡണ്ടും, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ആദ്യ സെക്രട്ടറിയുമായിരുന്നു.
1926 ഏപ്രിലിൽ ദേശിയ വിദ്യാഭ്യാസ പ്രചരണത്തിനായി വെള്ളഇക്കോത്ത് വിജ്ഞാനദായിനി സംസ്കൃത സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഇവിടുത്തെ ദേശീയപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായി ഈ സ്കൂൾ മാറി. എ സി കണ്ണൻ നായർ, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ, ദാമോദരഭക്ത, വിദ്വാൻ പി കേളുനായർ, ഇ രാഘവപണിക്കർ തുടങ്ങിയ പ്രമുഖ കോൺഗ്രസ് പ്രവർത്തകരായിരുന്നു ഇവിടുത്തെ അദ്ധ്യാപകർ. കേരളീയൻ, കെ മാധവൻ, ഗാന്ധി കൃഷ്ണൻ നായർ എന്നിവരൊക്കെ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.
വിദേശ വസ്ത്ര ബഹിഷ്കരണം, മദ്യവർജ്ജനം, ഹരിജനോദ്ധാാരണം തുടങ്ങിയ സമരപരിപാടികൾ ഇവിടെ വ്യാപകമായി നടന്നിരുന്നു. ആശയ പ്രചരണത്തിനായി ശക്തി എന്ന പേരിൽ ഒരു കൈയെഴുത്തു മാസിക കെ ടി കുഞ്ഞിരാമൻ നമ്പ്യാരുടെ പത്രാധിപത്യത്തിൽ ഇവിടെ നിന്നും ആരംഭിച്ചിരുന്നു.

ഓർമ്മകൾ മെഹബൂബ് ബസ്‌ പിന്നെ ഒരു ഭാരത് ബസ്‌ കൂടി ഉണ്ടായിരുന്നു. ഒന്നു പോയാൽ മറ്റേതു എപ്പോൾ വരുമെന്ന് അറിയില്ല. എന്നാലും പോസ്റ്റ്‌ കൊണ്ട് വരിക മെഹബൂബ്. ബേ ഡ കം 2 വലിയ കയറ്റമായിരുന്നു. അത് കയറാൻ സർവ്വ മനുഷ്യരും ബസ്‌ ഇറങ്ങി നടന്ന് മുൻപിലും ബസ്‌ പിറകിലും എന്റെ നാട്ടു കാർക്ക് ഓർമ്മയില്ലേ.... ? ! പിന്നെ 4മണിക്ക് കണ്ടം വണ്ടി എന്ന് വിളിച്ചിരുന്ന മിനിലോറി. ഇതിൽ മാത്രേ സാധനങ്ങൾ കൊണ്ട് വന്നിരുന്നുള്ളൂ പച്ചക്കറികൾ അല്ല. അരി, ഉപ്പ്, വെല്ലം, കടല ഇതൊക്കെയേ ഉള്ളു.. എന്നാലും എത്ര മാത്രം തൃപ്തരായിരുന്നു. ഒരു റേഡിയോ പോലും ഇല്ലാത്ത ഗ്രാമം.. എല്ലാവരും കൃഷി ചെയ്തു വീതിച്ചെടുത്ത മനോഹരമായ ആ ഒർമ്മ എത്ര മധുരം.